2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ശ്രീ കൂവേരി മുച്ചിലോട്ട് കാവ്‌


കൂവേരി മുച്ചലോട്ടു കാവ് 

റൂട്ട് :- തളിപ്പ റമ്പിൽ നിന്നും മണിക്കടവ് റോഡിൽ  പെരുമ്പടവ് വഴി പന്ത്രണ്ട് കിമി 
14kms north east of  Taliparamba via chapparappadavu

പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി 

സംക്രമ ദിവസങ്ങളിലും മാസത്തിലെ ആദ്യ ചൊവ്വയും പൂജ 
കുംഭം 1 6 - 1 9 കളിയാട്ടം 





 ആദിമുച്ചിലോട്ട് കാവുകളിൽ പ്രസിദ്ധമായ ഒന്ന് 

 മുച്ചിലോട്ട് വാണിയരുടെകുലദൈവമാണ് മുച്ചിലോട്ട് ഭഗവതി .പെരിഞ്ചെല്ലുര്‍   ഗ്രാമത്തിൽ ജനിച്ച ഒരു ബ്രാമണകന്യക സമുദായത്തിൽ  നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ് തിരിഞ്ഞ് ഒടുവിൽ  കരിവള്ളുര്‍ ശിവക്ഷേത്രത്തിലും രയരമങ്ങലത്ത് ക്ഷേത്രത്തിലും വന്ന് തൊഴുതു മടങ്ങി സ്വയം ഒരുക്കിയ അഗ്നിയിൽ വിലയം പ്രാപിച്ചു  എന്നാണു ഈ ദേവതയെ കുറിച്ചുള്ള നാട്ടുപഴമ  നിത്യകന്യകയാണെങ്കിലും ഈ ദേവത ഭക്തർ ക്ക്‌ മാതാവാണ്    സർവ രോഗ വിനാശകാരിണിയാണ്

ഇരുപതു വർഷത്തിനു ശേഷം 2012  ഫിബ്രവരി അവസാനവാരം   കൂവേരി     മുച്ചിലോട്ട്കാവിൽ പെരുങ്കളിയാട്ടം തുടങ്ങി

ഫെബ്രു 27ന് വൈകുന്നേരം 3ന് ഐവളപ്പ് മുത്തപ്പൻ  മടപ്പുരയില്‍നിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു . 29ന് 7ന് നട തുറന്നു . 3ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. 6നും 7നും വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. 


കൂവേരിയിലെ പെരുങ്കളിയാട്ടഭൂമിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾക്ക് ദർ ശനപുണ്യമായി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.
പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ അടിച്ചുതെളി തോറ്റം വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. വ്രതശുദ്ധിയോടെ വന്ന വാല്യക്കാർ ക്ഷേത്രമുറ്റത്ത് പ്രവേശിച്ച് മണിക്കിണറിൽ നിന്ന് വെള്ളംകോരി അടിച്ചുതെളിച്ച് ശുദ്ധിവരുത്തി. തുടർന്ന് മുച്ചിലോട്ട് ഭഗവതിക്ക് അണിയറ കെട്ടി. ഇതോടെ ഭഗവതിയുടെ കോലധാരിയായ സുനിൽ  പെരുവണ്ണാൻ  അണിയറയിൽ പ്രവേശിച്ചു . തുടർന്ന് ഭഗവതിയുടെ തോറ്റം പുറപ്പെട്ടു. വൈകുന്നേരം മൂന്നിന് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി വാല്യക്കാര്‍ ആചാരക്കാരുടെയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ തിരുമുറ്റം വലംവെച്ചു.
 നാലുദിവസമായി നടന്ന പെരുങ്കളിയാട്ടത്തിന് രണ്ടു ലക്ഷത്തോളംപേർ  പ്രസാദഊട്ടിൽപങ്കുചേർ ന്നു. രാത്രി 12ന് തിരുമുടിയെടുത്ത് വെറ്റില ആചാരത്തോടുകൂടി കൂവേരി പെരുങ്കളിയാട്ടം സമാപിച്ചു. ഞായറാഴ്ച രാത്രി എട്ടിന് കരിയിടിക്കലും തുടര്‍ന്ന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാടും ഉണ്ടായി .

ഭരണം പ്രസിഡണ്ട്‌ മുച്ചിലോട്ട് കാവ് കമ്മിറ്റി കൂവേരി